Thursday, January 22, 2009

എന്റെ കഥ

ഹൃദ് രോഗ സബന്ധമായ അസുഖം മൂലം എന്റെ ഗുരുതുല്യനായ ശ്രീ ചക്കരോത്തു മാധവ പണിക്കര്‍ ആശുപത്രിയില്‍ കിടക്കവേ “എന്റെ കഥ“ എന്ന ഈ കഥാ സമാഹാരത്തിന്റെ കൈയ്യെഴുത്തു പ്രതി ഞാന്‍ അദ്ധേഹത്തിനു ആദ്യമായി വായിക്കാന്‍ കൊടുത്തു. കഥാതന്തു വായിച്ചു തീരും മുന്‍പെ...... സ്വര്‍ണ്ണ- ചിറകടിച്ചാവെളിച്ചം സ്വര്‍ഗ്ഗത്തിലേക്കു കടന്നുപോയി. ആ പരമപുണ്ണ്യാത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ടു ഞാനീ കഥ സമര്‍പ്പിക്കുന്നു...........................


തിങിനിറഞിരിക്കുന്ന ഇലകളുടെ നേരിയ സുഷിരങളിലൂടെ പ്രഭാതസൂര്യന്‍ തന്റെ വെള്ളിവെളിച്ചം കാട്ടിലേക്കു കുഴലിലെന്നപോലെ കുത്തിയിറക്കവെ നീലി ഉറക്കച്ചടവുമാറ്റി പ്രഭാത സവാരിക്കൊരുങിയിരുന്നു....! പുല്‍നാമ്പുകളില്‍ വീണുറങുന്ന മഞുകണങളുടെ മൃതുചുമ്പനമേറ്റു അവള്‍ നടന്നുനീങവെ.. പച്ചിലകളിളകുന്ന ശംബ്ദം കാതുകളെ തഴുകിയെത്തി.... ആകസ്മികമായ ഒരു ഭയം അവളിലരിച്ചിറങി.. ശബ്ദവ്യതിയാനം വന്ന ദിക്കുനോക്കി അവളുടെ കണ്ണുകള്‍ പരതി.... വനാന്തരത്തിന്റെ ഉള്‍ക്കാഴ്ചയെ ഞെട്ടിപ്പിച്ചുകൊണ്ടു അവളാ കാഴ്ച കണ്ടു......


കിര്‍ കിര്‍ കിര്‍... അതാ ഷേരു കുറുക്കന്‍ തന്റെ പ്രിയപ്പെട്ട ഗോപി മുയലിനെ കടിച്ചു കീറുന്നു. ങീ..ങീ ങീ പൊട്ടി കരയാന്‍ തോന്നി നീലിമുയലിനു. ഇന്നലെ വരെ തന്നോടോപ്പം കളിച്ചു നടന്നിരുന്ന ഗോപി ചേട്ടനിതാ ഇന്നു ഷേരുവിന്റെ വയറ്റില്‍ കിടക്കുന്നു.! ങും ങും ങും.. അവള്‍ക്കു കരച്ചില്‍ വന്നു. നീലിമുയല്‍ വേഗം അവിടെ നിന്നു രക്ഷപട്ടു.

അടുത്തദിവസം രാവിലെ നീലിമുയല്‍ കാട്ടിലെ നേതാവായ ശശിമോന്‍ കുരങന്‍ താമസികുന്ന മരത്തിന്റെ താഴെയെത്തി ഉറക്കെ വിളിച്ചു പറഞു. “ശശിമോന്‍ ചേട്ടാ... ശശിമോന്‍ ചേട്ടാ... എന്നെ രക്ഷിക്കണം.. രക്ഷിക്കണം. ഫിര്‍.ര്‍...ര്‍..ര്‍...... ഇതു കേട്ട ശശിമോന്‍ താഴെ ഇറങിവന്നു നിലിമുയലിനോടു കാര്യം തിരക്കി. നീലിമുയല്‍ ഒന്നും മറച്ചുവെക്കാതെ നടന്ന സംഭവം എല്ലാം വെട്ടി തുറന്നു പറഞു. ക്ലിക്ക് ക്ലിക്ക് ക്ലിക്ക്... ശശിമോന്‍ ഒരു ഉപായം നീലിയുടെ ചെവിട്ടില്‍ പറഞു. അതു കേട്ടു നീലി സന്തോഷത്തോടെ വീട്ടിലേക്കു പോയി....

പിറ്റേന്നു കാലത്തു നീലിമുയലും ശശികുരങനും കൂടി കാടിന്റെ പാതയില്‍ ഒരു വലിയ കുഴി ഉണ്ടാക്കി. എന്നിട്ടു അതു പച്ചിലകൊണ്ടു മൂടി വെച്ചു അതിന്റെ മുകളില്‍ കുറച്ചു മണല്‍ ഇട്ടു ആര്‍ക്കും മനസിലാവാ‍ത്ത പോലെ വെച്ചു. എന്നിട്ടു ആ കുഴിക്കു പിന്നില്‍ നീലിമുയലുനെ കെട്ടിയിട്ടു. ടപ്... ടപ്.. ടപ്.... പേടിച്ചു വിറച്ച നീലിമുയല്‍ ശശിക്കുരങനോടു ചോദിച്ചു- ശശിമോന്‍ ചേട്ടാ.. ശശിമോന്‍ ചേട്ടാ.... എന്തിനാ എന്നെ ഇവിടെ കെട്ടിയിടുന്നതു?. ഇതു കേട്ട ശശിമോന്‍ പറഞു; “ശ്..ശ്..ശ്..ശ്... ആരോടും പറയരുതു നിന്നെ പിടിക്കാന്‍ ആ ദുഷ്ടന്‍ ഷേരു കുറുക്കന്‍ ചേട്ടന്‍ ഈ വഴി വരും അപ്പോള്‍ ഈ കുഴിയില്‍ വീഴും... എങനെയുണ്ടു“ ?? ഇതു കേട്ടു സന്തോഷമായ നീലിമുയല്‍ പറഞു.. വാട്ട് ഏന്‍ ഐഡിയ സാബ് ജീ. അങനെ മെല്ലെ പമ്മി പമ്മി ശശിമോന്‍ കുരങന്‍ ഷേരു കുറുക്കന്റെ വീട്ടിലെത്തി പരഞു: ഷേരു ചേട്ടാ ഷേരു ചേട്ടാ... ചേട്ടനു വിശക്കുന്നുണ്ടെങ്കില്‍ എന്റെ കൂടെ വന്നാല്‍ ഞാന്‍ കുറെ നല്ല മുയല്‍ കുഞുങളെ കാണിച്ചു തരാം. ഗ്ലും ഗ്ലും ഗ്ലും.... ഷേരു കുറുക്കന്റെ വായില്‍ വള്ളമൂറി....

(തുടരും)

‌‌‌‌‌‌----------------------------------------------------------------------------------

NB: ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയിട്ടുള്ള ആരുമായിട്ടും കഥയ്കൊരു ബന്ധവുമില്ല. അഥവാ ബന്ധം തോനുകയാണെങ്കില്‍ അതു അസംബന്ധം മാത്രമായിരിക്കും.

രണ്ടും മൂന്നും തവണ വായിച്ചിട്ടും ഈ കഥയ്കു ആരുമായിട്ടും ബന്ധം തോന്നുന്നില്ലെങ്കില്‍ വിഷമിക്കരുതു.. എഴുതിയ എനിക്കില്ലാത്ത ബന്ധപെടുത്തല്‍ വായിച്ച നിങള്‍ക്കെന്തിനാ??

3 comments:

  1. മനുഷ്യ ജീവിതത്തിന്റെ അന്തര്‍ധാര മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു കഥ....കൊള്ളാം

    ReplyDelete
  2. Valare nannayitundu.. 'Ente Kathayude' oru original copy ayachu thannal valre upakaaram..

    ReplyDelete
  3. കഥാതന്തു വായിച്ചു തീരും മുന്‍പെ...... സ്വര്‍ണ്ണ- ചിറകടിച്ചാവെളിച്ചം സ്വര്‍ഗ്ഗത്തിലേക്കു കടന്നുപോയി. :o

    ReplyDelete